കൊച്ചി: അവയവമാറ്റ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉപയുക്തമാകുന്ന അതി നൂതനങ്ങളായ സാങ്കേതിക വിദ്യകളെ കോർത്തിണക്കി പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആന്റ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്), ഈ മേഖലയിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാലയൊരുക്കുന്നു. പ്രശസ്ത കാർഡിയോതൊറാസിക് സർജൻ ഡോ. വി.വി ബാക്ഷി ഉദ്ഘാടകനാകുന്ന ശില്പശാലയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഇരുന്നൂറ്റിഅമ്പതോളം വിദഗ്ധർ ഒത്തുകൂടുന്നു.
അവയവം മാറ്റ പ്രക്രിയയിൽ വേണ്ടിവരുന്ന സൂക്ഷ്മവും സങ്കീർണവുമായ ടെസ്റ്റുകൾ കൃത്യതയോടെ അതിവേഗത്തിൽ ലഭ്യമാകുമ്പോൾ അത് അവയവമാറ്റം കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ആശ്വാസമാകും. കൃത്യമായ അവയവ ചേർച്ചാപരിശോധനഫലം ശസ്ത്രക്രിയയ്ക്കുശേഷമുള്ള അവയവ തിരസ്കരണ സാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നതിനാൽ രോഗികൾക്കും ചികിത്സകർക്കും ഓരോ പോലെ പ്രയോജനപ്രദമാണ്.
ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ടെസ്റ്റുകൾക്ക് നിലവിലുള്ള കാലതാമസത്തിന് പരിഹാരമാകുന്ന ആക്ടിമോസ്, ഈ തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ലാബാണ്. വൃക്ക, കരൾ, ഹൃദയം, പാൻക്രിയാസ് തുടങ്ങിയവ അവയവമാറ്റത്തിനായി നൽകപ്പെട്ട സാമ്പിളുകളിൽ നിന്ന്, ഹിസ്റ്റോകമ്പാറ്റിബിലിറ്റി
ഇമ്മ്യൂണോജനറ്റിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, അനുയോജ്യമായ ദാതാവിനെ വേഗത്തിൽ കണ്ടെത്തി, രോഗിയുടെ ആശുപത്രിവാസം കുറയ്ക്കുകയും ഫലപ്രാപ്തി ഉയർത്തുകയും ചെയ്യുന്നതോടെ രോഗിക്കക്ക് മെച്ചപ്പെട്ടതും ദീർഘവുമായ തുടർജീവിതത്തിന് സഹായമേകാൻ പുതിയ സംവിധാനത്തിന് കഴിയുന്നതിനെ പറ്റിയാണ് ശില്പശാലയിൽ പ്രതിപാദിക്കുന്നത്.
ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ആക്ടിമോസ് ലാബ് കാണുവാനും സംവിധാനം മനസ്സിലാക്കാനുള്ള അവസരം ഒരുക്കുന്നതിനായി സംഘാടക സെക്രട്ടറിയും ലാബിന്റെ നേതാവിനുമായ ഡോക്ടർ ആന്റോണിയോ പോൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, നെഫ്രോളജി അസോസിയേഷൻ ഓഫ് കേരള ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അക്കാദമി സൊസൈറ്റി എന്നിവയുടെ അംഗീകാരത്തോടെയാണ് ആക്ടീമോസ് പരിപാടി സംഘടിപ്പിക്കുന്നത്.
പി വി സേവ്യർ (ഫിനാൻസ് ഡയറക്ടർ) ഡോ. അന്റോണിയോ പോൾ (കൺസൾട്ടന്റ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ) ഡോ. ദീപ എം നായർ (കൺസൾട്ടന്റ് മൈക്രോബയോളജിസ്റ്റ് ) എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.